ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത്

December 30, 2019

രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചു. ജനുവരി ഒന്നിനാണ് ചുമതലയേക്കുക. നിലവില്‍ കരസേന മേധാവിയായ ബിപിന്‍ റാവത്ത് ഡിസംബര്‍ 31 ന് വിരമിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ ചുമതല ലഭിച്ചിരിക്കുന്നത്.

കേന്ദ്ര മന്ത്രി സഭാ സമതിയാണ് ബിപിന്‍ റാവത്തിന്റെ നിയമനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മൂന്നു വര്‍ഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി. സംയുക്ത സേനാ മേധാവി ആയിരിക്കും സൈനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സിംഗിള്‍ പോയിന്റ് അഡൈ്വസര്‍.

കൂടാതെ കര, വ്യോമ, നാവിക സേനകളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പു വരുത്തുകയും ചെയ്യും. എന്നാല്‍ ഈ മൂന്ന് സേനകള്‍ക്ക് മേലുള്ള കമാന്‍ഡിങ് പവര്‍ സംയുക്ത സേനാ മേധാവിക്ക് ഉണ്ടായിരിക്കില്ല.