രണ്ടാം പകുതിയിലും സമനില പാലിച്ച് റഷ്യ-സ്പെയിൻ പോരാട്ടം; മത്സരം അധിക സമയത്തേക്ക് !

July 1, 2018


റഷ്യ-സ്പെയിൻ പ്രീക്വാർട്ടർ മത്സരത്തിലെ നിശ്ചിത സമയം പിന്നിടുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചു സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.
12ാം മിനുട്ടിൽ റഷ്യൻ പ്രതിരോധ താരം ഇഗ്‌നേഷ്വിച്ചിന്റെ സെൽഫ് ഗോളിലൂടെ സ്പെയിനാണ് കളിയിൽ ആദ്യം മുന്നിലെത്തിയത്..  സ്പെയിൻ നായകൻ സെർജിയോ റാമോസിനെ കീഴടക്കാൻ ശ്രമിക്കവേ  ഇഗ്‌നേഷ്വിച്ചിന്റെ കാലിൽ തട്ടി പന്ത് റഷ്യൻ വലയിൽ കയറുകയായിരുന്നു.എന്നാൽ 41ാംമിനുട്ടിൽ സ്യുബയുടെ പെനാൽറ്റി ഗോളിലൂടെ റഷ്യ ഒപ്പമെത്തി..
റഷ്യൻ കോർണർ കിക്ക്‌ തടയവേ പെനാൽറ്റി ബോക്സിൽ വെച്ച്  സ്പെയിനിന്റെ ജെറാർഡ് പിക്വേയുടെ കൈയ്യിൽ പന്ത് തട്ടിയതിനാണ് പെനാൽറ്റി വിധിക്കപ്പെട്ടത്.

മികച്ച പാസിംഗ് ഗെയിമുമായി  സ്പെയിൻ തന്നെയാണ് ഭൂരിഭാഗം സമയവും കളി നിയന്ത്രിച്ചത്.എന്നാൽ പെനാൽറ്റി ബോക്സിൽ നാശം വിതക്കാനായി സ്പെയിൻ താരങ്ങൾക്ക് അവസരം നൽകാതെ കൃത്യതയാർന്ന പ്രതിരോധവുമായി റഷ്യൻ താരങ്ങൾ കളിയിൽ മികച്ചു നിന്നു. ബാൾ പോസ്സഷനിൽ മൃഗീയ ആധിപത്യം പുലർത്തിയിട്ടും സെൽഫ് ഗോളിനപ്പുറം മറ്റൊരു ഗോൾ കണ്ടെത്താനാകാതെ സ്പെയിനും, കൗണ്ടർ അറ്റാക്കുകളിലൂടെ ഗോൾ കണ്ടെത്തുന്നതിൽ റഷ്യയും പരാജയപ്പെട്ടതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്