അയോധ്യവിധി: ഇരുകൂട്ടർക്കും ന്യായമായ വിധിയെന്ന് ചീഫ് ജസ്റ്റിസ്

November 9, 2019

അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഇരുകൂട്ടർക്കും ന്യായമായ നീതി ലഭിക്കുന്ന  രീതിയിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ഹിന്ദു ക്ഷേത്രം തർക്ക ഭൂമിയിൽ നിർമ്മിക്കാൻ ഉപാധികളോടെ അനുമതി നൽകിയിരിക്കുകയാണ് സുപ്രിം കോടതി. അഞ്ച് ഏക്കർ സ്ഥലം മുസ്ലിങ്ങൾക്ക് ആരാധനാലയം പണിയുവാനും നൽകാൻ കോടതി വിധിച്ചു. തർക്ക ഭൂമി സർക്കർ ഏറ്റെടുക്കുകയും മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കുകയും ക്ഷേത്രം നിർമ്മിക്കാനുമാണ് കോടതി വിധി.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധിയിലെ അംഗങ്ങൾ. 2010 ലെ അലഹബാദ് ഹൈക്കോടതിയുടെ  വിധി 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു ഇന്ന്  പറയുന്നത്.

അതേസമയം രാജ്യം ഉറ്റുനോക്കിയ വിധി വരാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയത്.

സുപ്രിംകോടതി പുറപ്പെടുവിച്ച പ്രധാന ഉത്തരവുകൾ ഒറ്റനോട്ടത്തിൽ:

1. അയോധ്യ തർക്കഭൂമിയിൽ ഉപാധികളോടെ രാമക്ഷേത്രം നിർമ്മിക്കും

2.  5 ഏക്കർ ഭൂമി മുസ്ലീങ്ങൾക്ക് ആരാധനയ്ക്ക് നൽകും

3. ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ ട്രസ്റ്റിന് രൂപം നൽകണം

4. മൂന്ന് മാസത്തിനുള്ളിൽ പദ്ധതി തയാറാക്കണം

5. അലഹാബാദ് വിധി തെറ്റെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചു

6. തർക്കഭൂമി ബോർഡ് ഓഫ് ട്രസ്റ്റീസിന് നൽകും.