സെഞ്ചുറി തികയ്ക്കാനാകാതെ പന്ത് മടങ്ങി

October 14, 2018

വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലീഡ്. എന്നാല്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് സെഞ്ചുറി തികയ്ക്കാനാകാതെ ഋഷഭ് പന്ത് മടങ്ങി. സെഞ്ചുറിക്ക് തൊട്ടരികെ 92 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് പന്ത് പുറത്തായത്. ഇതോടെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായി.

308 റണ്‍സുമായി മൂന്നാം ദിനം പോരാട്ടത്തിനിറങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ ലീഡ് സ്വന്തമാക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇനന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ക്കൂടി നഷ്ടമായിരുന്നു. എണ്‍പത് റണ്‍സെടുത്ത രഹാനെയും അക്കൗണ്ട് തുറക്കാത്ത ജഡേജയെയുമാണ് പന്തിന് പുറമെ ഇന്ത്യയ്ക്ക് മൂന്നാം ദിനം നഷ്ടമായത്.

അജിങ്ക്യ രഹാനെയും ഋഷഭ് പന്തുമായിരുന്നു രമ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.

നാല് റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. സെഞ്ചുറി തികയ്ക്കാനായില്ലെങ്കിലും 70 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് പൃത്വി ഷാ പുറത്തായത്. ഇതില്‍ പതിനൊന്ന് ബൗണ്ടറികളും ഒരു സിക്‌സും അടങ്ങും. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 45 റണ്‍സുമെടുത്തു. പത്ത് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയ്ക്ക് നഷ്ടമായ മറ്റൊരു താരം.

ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 311 റണ്‍സെടുത്തു. 101.4 ഓവറിലാണ് വെസ്റ്റ്ഇന്‍ഡീസ് 311 റണ്‍സ് എടുത്തത്. ഏഴുവിക്കറ്റിന് 295 റണ്‍സെന്ന നിലയിലായിരുന്നു വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. റോസ്റ്റന്‍ ചേസും ദേവേന്ദ്ര ബിഷു എന്നിവരായിരുന്നു ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 98 റണ്‍സെടുത്ത ചേസ് റണ്ടാം ദിനം സെഞ്ചുറി തികച്ചു. 189 പന്തില്‍ 106 റണ്‍സാണ് ചേസ് അടിച്ചെടുത്തത്.