ആ ബാലനെ ചേര്‍ത്തുപിടിച്ചു; ഒറ്റദിവസംകൊണ്ട് കാഞ്ഞങ്ങാട് പൊലീസ് സോഷ്യല്‍മീഡിയയില്‍ താരമായത് ഇങ്ങനെ; വൈറല്‍ കുറിപ്പ്

February 22, 2019

ഒറ്റരാത്രികൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് കാഞ്ഞങ്ങാട് പൊലീസ്. സതീശന്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കാഞ്ഞങ്ങാട് പൊലീസിന്റെ നന്മ ജനങ്ങള്‍ അറിഞ്ഞുതുടങ്ങിയത്. സംഭവം ഇങ്ങനെ; കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു ആ ബാലന്‍. രാത്രി സ്‌കൂള്‍ബാഗും കൈയില്‍ ഒരു സഞ്ചിയുമായ് ബസ് കാത്ത് നില്‍ക്കുന്ന ആ ബാലന്റെ അരികിലേക്ക് പൊലീസെത്തി. സ്‌നേഹത്തോടെ കാര്യങ്ങള്‍ ആരാഞ്ഞു. ആ ബാലന്റെ ജീവിതപ്രാരാപ്തങ്ങളറിഞ്ഞ കാഞ്ഞാട് പൊലീസ് ആവശ്യമായ സഹായമൊരുക്കി മാതൃകയായ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കാഞ്ഞങ്ങാട് പോലീസിന് ഒരു ബിഗ് സല്യൂട്ട്. ഇന്ന് സന്ധ്യക്ക് 7 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ സ്‌കള്‍ ബാഗും, കൈയ്യില്‍ ഒരു സഞ്ചിയും തൂക്കി ഒരു സ്‌കൂള്‍ വിദ്യായി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ കുട്ടിയുടെ അടുത്ത് എത്തി കാര്യങ്ങള്‍ തിരക്കി. അവന്റെ ഉമ്മ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നും കൂട്ടിരിക്കാന്‍ പോകുകയാണെന്നുമാണ് പറഞ്ഞത് വാപ്പയില്ല എന്ന് ചോദിച്ചപ്പോള്‍ വാപ്പ നമ്മളെ ഉപേക്ഷിച്ച് പോയി എന്ന് പറഞ്ഞു. വേറേ വീട്ടീല്‍ ആരാണ് ഉള്ളത് എന്ന ചോദ്യത്തിന് പെങ്ങള്‍ ഉണ്ട് പിന്നെ അങ്ങനെയൊന്നും വരാറില്ല എന്നാണ് അവന്‍ പറഞ്ഞു. അവനെ പോലീസുകാര്‍ സ്‌നേഹപൂര്‍വ്വം പോലീസ് എയ്ഡ് പോസ്റ്റു നടുത്ത് വിളിച്ച് എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്നും അവന്റെ അഡ്രസ്സും വാങ്ങി 6 ക്ലാസിലാണ് അവന്‍ പഠിക്കുന്നതായി അറിയാന്‍ കഴിഞ്ഞത്. പിന്നെ അവര്‍ അവനെ ബൈക്കില്‍ ജില്ലാശുപത്രിയില്‍ കൊണ്ട് വിടാനും അവന്റെ ഉമ്മയുടെ കാര്യങ്ങള്‍ അറിയാനും വേണ്ടി ജില്ലാ (ശുപത്രിയില്‍ പോയി. നമ്മള്‍ പോലീസ് കാരുടെ കുറ്റങ്ങള്‍ മാത്രം കാണുന്നവരാണ് അതിനടയില്‍ ഇതുപോലുള്ള കാര്യങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല.