സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം; ജനങ്ങൾ പരിഭ്രാന്തരാകേണ്ടന്ന് ആരോഗ്യ മന്ത്രി

June 3, 2019

എറണാകുളത്ത് പനി ബാധിച്ച് ചികിത്സ തേടിയ യുവാവിന് നിപയെന്ന് സംശയം. അതേസമയം രോഗം സ്ഥിരീകരിച്ചിട്ടില്ല. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകൾ നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്. എന്നാൽ നിപയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. അതേസമയം ഇന്ന് ഉച്ചയോടുകൂടി നിപ ആണോയെന്ന് സ്ഥിരീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മുൻകരുതലിന്റെ ഭാഗമായി കൂടുതൽ ഐസലേഷൻ വാർഡുകൾ ആരോഗ്യ വിദഗ്ദർ സജ്ജമാക്കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 5 ഐസലേഷൻ വാർഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിൽ 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു. ഇതേത്തുടർന്ന് 17 പേർ മരിച്ചിരുന്നു. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് ഈ പേരു വന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത്