ഒരുസെക്കന്റിന്റെ വ്യത്യാസത്തിൽ കുതിരയെ ഓടി തോൽപ്പിച്ച് യുവാവ്! താണ്ടിയത് 35 കിലോമീറ്റർ

June 16, 2022

കുതിരശക്തി എന്നത് വേഗതയുടെയും കരുത്തിന്റെയുമൊക്കെ പ്രതീകമാണ്. കുതിരയെ ഓടിത്തോൽപ്പിക്കാൻ സാധിക്കില്ല എന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ, കുതിരയെ ഓടി തോൽപ്പിച്ച് താരമായിരിക്കുകയാണ് ഒരു യുവാവ്.

ഒരു ബ്രിട്ടീഷ് ഓട്ടക്കാരനാണ് കുതിരയോട് 35 കിലോമീറ്റർ ഓട്ടത്തിൽ വിജയിച്ചത്. ശനിയാഴ്ച വെയിൽസിലെ ലാൻവർട്ടിഡ് വെൽസിൽ നടന്ന മാൻ വി കുതിരയോട്ടത്തിൽ ഇതോടെ വിജയിക്കുന്ന മൂന്നാമത്തെ വ്യക്തിയായി മാറി റിക്കി ലൈറ്റ്ഫൂട്ട്. ഇംഗ്ലണ്ടിലെ കുംബ്രിയയിലെ ഡിയർഹാം ഗ്രാമത്തിൽ നിന്നുള്ള 37 കാരനായ അഗ്നിശമന സേനാംഗമാണ് 35 കിലോമീറ്റർ ഓട്ടം രണ്ട് മണിക്കൂർ 22 മിനിറ്റ് 23 സെക്കൻഡിൽ പൂർത്തിയാക്കി വിജയം കൈവരിച്ചത്.

Read Also: ഒടിടി റെക്കോർഡുകൾ തകർക്കാൻ സേതുരാമയ്യർ എത്തി; സിബിഐ 5: ദി ബ്രെയിൻ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു

ലെയ്ൻ ഹൗസ് ബോയ് എന്ന് പേരിട്ടിരിക്കുന്ന കുതിര രണ്ട് മണിക്കൂർ 24 മിനിറ്റ് 24 സെക്കൻഡിലാണ് റൈഡർ കിം അൽമാനൊപ്പം പൂർത്തിയാക്കിയത്. 2007-ൽ ഫ്ലോറിയൻ ഹോൾട്ടിംഗറാണ് അവസാനമായി കുതിരയുമായുള്ള മത്സരത്തിൽ വിജയിച്ചത്.

Read Also: രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ‘ബ്രഹ്മാസ്ത്രയുടെ’ ട്രെയ്‌ലർ എത്തി; മലയാളത്തിൽ ചിത്രം അവതരിപ്പിക്കുന്നത് എസ് എസ് രാജമൗലി

1980-കളിൽ രണ്ട് പേർ ദീർഘദൂര ഓട്ടമത്സരത്തിൽ ഒരു കുതിരയെ തോൽപ്പിക്കാൻ മനുഷ്യൻ കഴിയുമോ എന്ന് വാതുവെച്ചതിന് ശേഷമാണ് ഈ മത്സരം ആരംഭിച്ചത്. ഓട്ടത്തിൽ ആദ്യമായി വിജയിച്ച മനുഷ്യൻ ഹ്യൂ ലോബ് ആയിരുന്നു. 2004-ൽ രണ്ട് മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ട് ഏറ്റവും വേഗതയേറിയ കുതിരയെ ഓടി തോൽപ്പിച്ചു. അതേസമയം, 60 കുതിരകളും സവാരിക്കാരും അടങ്ങുന്ന ടീമിനെതിരെ 1200 പേർ മത്സരത്തിൽ പങ്കെടുത്തു.

Story highlights- Man wins 35 km race against horse