“നീർപ്പളുങ്കുകൾ ചിതറി വീഴുമീ..”; മലയാള സിനിമ പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയ പ്രിയ ഗാനവുമായി പാട്ടുവേദിയിലെ മിടുക്കി പാട്ടുകാരി ദേവനക്കുട്ടി

July 29, 2022

പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് ദേവന സി.കെ. ജഡ്‌ജസിന്റെയും പ്രേക്ഷകരുടെയും ഇഷ്ട പാട്ടുകാരിയാണ് ദേവനക്കുട്ടി. ആലാപനത്തിനൊപ്പം ദേവന തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കൊച്ചു ഗായികയുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനവുമായി വേദിയിൽ എത്തിയിരിക്കുകയാണ് ദേവനക്കുട്ടി. ‘ഗോഡ്‌ഫാദർ’ എന്ന ഹിറ്റ് ചിത്രത്തിലെ “നീർപ്പളുങ്കുകൾ ചിതറി വീഴുമീ..” എന്ന് തുടങ്ങുന്ന ഗാനമാണ് ദേവനക്കുട്ടി വേദിയിൽ ആലപിച്ചത്.

എസ്.ബാലകൃഷ്‌ണൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. എം.ജി ശ്രീകുമാറും സുജാതയുമാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോൾ അതിമനോഹരമായി ഈ ഗാനം ആലപിച്ച് പ്രേക്ഷകരുടെ മിഴി നിറച്ചിരിക്കുകയാണ് ദേവനക്കുട്ടി.

കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായികയുടെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. ദേവനക്കുട്ടിയുടെ ഈ പ്രകടനവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. നിറഞ്ഞ കൈയടിയാണ് വിധികർത്താക്കളും പ്രേക്ഷകരും ദേവനയ്ക്ക് നൽകിയത്.

Read More: “അത് വേറൊരു ലോകമായിരുന്നു..” ജീവിതത്തെ മാറ്റി മറിച്ച സ്‌കൂബ ഡൈവിംഗ് അനുഭവത്തെ പറ്റി സംയുക്ത മേനോൻ

ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Story Highlights: Devana sings a beautiful song from godfather