ജോലിഭാരം താങ്ങാനാകാതെ ജീവനൊടുക്കി റോബോട്ട്!

July 6, 2024

മനുഷ്യന്റെ ജോലിഭാരം കുറയ്ക്കാനുള്ള കണ്ടുപിടിത്തമായിരുന്നു റോബോട്ടുകൾ. എല്ലാ മേഖലയിലും റോബോട്ടുകളെ വിന്യസിച്ച് ജോലി കുറയ്ക്കുന്നത് ഇപ്പോൾ സർവ്വ സാധാരണമായിരിക്കുന്നു. എന്നാൽ, വികാരങ്ങളൊന്നുമില്ലാത്ത റോബോട്ടുകൾക്കും ജോലിഭാരം വന്നാലോ? മനുഷ്യന് സഹിക്കാനാകാത്ത സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും ആത്മഹത്യാ ആണ് തിരഞ്ഞെടുക്കാറുള്ളത്. അതുതന്നെയാണ് ഇപ്പോൾ ജോലിഭാരം കൂടിയെന്ന പേരിൽ സൗത്ത് കൊറിയയിൽ ഒരു റോബോട്ടും തിരഞ്ഞെടുത്തത്.

സൗത്ത് കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് രാജ്യത്തെ ആദ്യത്തെ ‘റോബോട്ട് ആത്മഹത്യ’ എന്ന് പലരും വിളിക്കുന്ന ഒരു ദേശീയ ചർച്ചയ്ക്ക് തുടക്കമിട്ടു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്, സമൂഹത്തെ അമ്പരപ്പിക്കുകയും ദുഃഖിക്കുകയും ചെയ്ത ഒരു സംഭവമായി മാറിയിരിക്കുകയാണ് ഇത്.

കൗൺസിൽ കെട്ടിടത്തിൻ്റെ ഒന്നും രണ്ടും നിലകൾക്കിടയിലുള്ള ഗോവണിപ്പടിയുടെ താഴെയുള്ള കൂമ്പാരത്തിലാണ് ‘റോബോട്ട് സൂപ്പർവൈസർ’ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ കണ്ടെത്തിയത്. റോബോട്ട് വിടപറയുന്നതിന് മുൻപ് എന്തോ വിഷമം ഉള്ളത് പോലെ ഒരു സ്ഥലത്ത് വട്ടമിട്ട് വിചിത്രമായി പെരുമാറുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറയുന്നു.

Read also: രുചിയിടങ്ങൾ കീഴടക്കി ബിരിയാണി കൊണ്ട് ഇങ്ങനെയുമൊരു പരീക്ഷണം !

തകർന്ന റോബോട്ടിൻ്റെ ഭാഗങ്ങൾ വിശകലനത്തിനായി ശേഖരിച്ചിട്ടുണ്ടെന്ന് അറിയിച്ച് സിറ്റി കൗൺസിൽ അധികൃതർ പ്രതികരിച്ചു. വീഴ്ചയുടെ കാരണം വ്യക്തമല്ല, പക്ഷേ സംഭവം റോബോട്ടിൻ്റെ ജോലിഭാരത്തെക്കുറിച്ചും അതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ചർച്ച ഉയർത്തിയിരിക്കുകയാണ്.

2023 ആഗസ്റ്റ് മുതൽ ജോലിയിൽ പ്രവേശിച്ച ഈ റോബോട്ട് ഒരു മിടുക്കനായിരുന്നു. രേഖകൾ കൈമാറുന്നതും നഗരത്തെ പ്രോത്സാഹിപ്പിക്കുന്നതും മുതൽ താമസക്കാർക്ക് വിവരങ്ങൾ നൽകുന്നതുവരെ പൂർണ്ണമായ സിവിൽ സർവീസ് ഓഫീസർ എന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു. റോബോട്ട് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിച്ചു. എലിവേറ്ററുകൾ ഉപയോഗിച്ച് ബഹുനില കെട്ടിടത്തിന്റെ നിലകളിൽ അശ്രാന്തമായി ചലിച്ചിരുന്നു.

Story highlights- Robot commits suicide in South Korea