ബാറ്റിങ്: തുടക്കത്തിലേ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ

March 2, 2019

ഇന്ത്യ- ഓസ്ട്രലിയ ഏകദിന മത്സരത്തില്‍ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. എന്നാല്‍ ബാറ്റിങിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒരു റണ്‍ മാത്രം അടിച്ചെടുത്തപ്പോഴേക്കും പുറത്താവുകയായിരുന്നു ധവാന്‍. എന്നാല്‍ ബൗളിങില്‍ മികവ് പുലര്‍ത്താന്‍ ഇന്ത്യയ്ക്കായി. 237 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കകയായിരുന്നു. അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ 236 റണ്‍സെടുത്തത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ ആദ്യ മത്സരത്തിന് വേദിയാകുന്നത് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയമാണ്.

ഉസ്മാന്‍ ഖ്വാജയാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 76 പന്തില്‍ നിന്നുമായി 50 റണ്‍സെടുത്തു ഖ്വാജ. ഇതില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കേദാര്‍ ജാദവ് ഒരു വിക്കറ്റും വീഴ്ത്തി. കളിയുടെ തുടക്കം മുതല്‍ക്കെ ബാറ്റിങ്ങില്‍ കാര്യമായ രീതിയില്‍ മികവ് പുലര്‍ത്താന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചില്ല. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് എത്തുംമുമ്പേ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു.

Read more:ബൗളിങില്‍ മികവ് പുലര്‍ത്തി ഇന്ത്യ; 237 റണ്‍സിന്റെ വിജയലക്ഷ്യം

അതേസമയം ഈ മത്സരം പലര്‍ക്കും നിര്‍ണായകമാണ്.ലോകകപ്പിനുള്ള അവസാന ടീമിനെ കണ്ടെത്താന്‍ ടീം ഇന്ത്യയുടെ അവസാന അവസരമാണിത്. റിഷഭ് പന്ത് , വിജയ് ശങ്കര്‍, കെ എല്‍ രാഹുല്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ക്ക് നിണായകമാണ് ഈ ഏകദിനം. ഇന്ന് മുതല്‍ ആരംഭിച്ച ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്.

അതേസമയം ഇന്നത്തെ കളിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഉണ്ടാകില്ല എന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം വസം പരിശീലനത്തിനിടെ ഉണ്ടായ പരിക്കിനെ തുടര്‍ന്നാണ് ധോണി കളിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ രാഘവേന്ദ്രയോടൊപ്പം പരിശീലിക്കവെ താരത്തിന്റെ വലതു കൈത്തണ്ടയില്‍ പന്ത് തട്ടുകയായിരുന്നു. എന്നാല്‍ ആരാധക പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിക്കാതെ പരിക്കുകളെ പോലും മറന്ന് ധോണി കളത്തിലിറങ്ങി.