ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ പാട്ടുകളുടെ കുട്ടിരാജാവ്; ആദിത്യന്‍

June 16, 2019

വേദിയിലെത്തെയാല്‍ മിണ്ടാപൂച്ചയാവുകയും വേദി വിട്ടിറങ്ങിയാല്‍ വികൃതിത്തരങ്ങളുടെ കൂട്ടുകാരനാവുകയും ചെയ്യുന്ന പാട്ടുകാരന്‍. ശ്യാമാബംരവും പവിഴപല്ലിയുമൊക്കെ പാടി ഫ്ളവേഴ്‌സ് ടോപ് സിംഗറിന്റെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ പാട്ടുകളുടെ കുട്ടിരാജാവാണ് ആദിത്യന്‍.

കൊല്ലം ജില്ലയിലെ ജോണ്‍ ഓഫ് കെന്നഡി മെമ്മോറിയല്‍ വൊക്കേഷ്ണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കടലിന്റെ മകനായ ഈ പാട്ടുകാരന്റെ പാട്ടുകളുടെ അലയൊലികള്‍ ഇന്ന് ആകാശംമുട്ടെ നിറഞ്ഞു നില്‍ക്കുന്നു. പാട്ടിന്റെ ഹൃദയമിടിപ്പ് പോലും തൊട്ടറിയുന്ന കുട്ടിപ്പാട്ടുകാരനാണ് ആദ്യത്യന്‍.

മനോഹരമായ ആലപാനമാധുര്യംകൊണ്ട് ഫ്ളവേഴ്‌സ് ടോപ് സിംഗറിന്റെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായ കുട്ടിത്താരം. മലയാളികള്‍ എക്കാലത്തും നെഞ്ചിലേറ്റുന്ന പാട്ടുകള്‍ അതിമനാഹരമായി ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയില്‍ ആലപിക്കാറുണ്ട് ആദിത്യന്‍.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.

അതേസമയം മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്‌സ് ടിവി മറ്റൊരു ചരിത്രമെഴുതുന്നു. ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍. ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഈ പദ്ധതി. കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കാനാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.