“എന്റെ ഹൃദയം കാണാനില്ല, ഒരാള് വന്ന് പാട്ടുപാടി അതെടുത്തോണ്ട് പോയി”; പാട്ടുവേദിയുടെ മനം കവർന്ന് മേഘ്നകുട്ടിയുടെയും എം ജെ യുടെയും ചിരി വർത്തമാനങ്ങൾ

March 17, 2022

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുഞ്ഞ് പാട്ടുകാർക്ക് ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്നെ മിടുമിടുക്കരായ കൊച്ചു പാട്ടുകാരുടെ തമാശ നിറഞ്ഞ വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകരുടെ മനം കവരാറുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്.

ജഡ്ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയിലും പ്രേക്ഷകരിലും ചിരി പടർത്താറുണ്ട്. ഇപ്പോൾ മേഘ്‌നകുട്ടിയും സംഗീത സംവിധായകനും ഗായകനുമായ എം ജയചന്ദ്രനും തമ്മിൽ നടന്ന ഒരു നർമ സംഭാഷണമാണ് വേദിയുടെയും പ്രേക്ഷകരുടെയും മനം കവർന്നത്.

അതിമനോഹരമായ മേഘ്‌നയുടെ പാട്ടിന് ശേഷം മികച്ച പ്രതികരണമാണ് ജഡ്ജസ് കൊച്ചു പാട്ടുകാരിക്ക് നൽകിയത്. അപ്പോഴാണ് തന്റെ വിലപ്പെട്ട ഒന്ന് കാണാനില്ലെന്ന് എം ജയചന്ദ്രൻ പറഞ്ഞത്. എന്താണ് കാണാതായത് എന്ന് മേഘ്നകുട്ടി ചോദിച്ചപ്പോഴാണ് ഗായകന്റെ രസകരമായ മറുപടി ഉണ്ടായത്. തനിക്ക് തന്റെ ഹൃദയം നഷ്ടപ്പെട്ടുവെന്നും ഒരു മിടുക്കി പാട്ടുകാരി പാട്ടുപാടി അതെടുത്തുകൊണ്ട് പോയെന്നും എം ജയചന്ദ്രൻ പറഞ്ഞപ്പോൾ മേഘ്നകുട്ടിയും പ്രേക്ഷകരും ഒരേ പോലെ പൊട്ടിച്ചിരിച്ചു.

Read More: “എങ്ങനെയാണ് ഒരാൾക്ക് ഇത്ര മനോഹരമായി പാടാൻ കഴിയുന്നത്”; അമൃതവർഷിണിയുടെ പാട്ടിൽ മിഴിയും മനസ്സും നിറഞ്ഞ് ശ്രീനിവാസ്

മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Meghna funny conversation