‘എന്റെ ഹൃദയ രാജ്ഞിയ്‌ക്കൊപ്പമുള്ള 18-ാം വർഷം’- വിവാഹ വാർഷികത്തിൽ മനോഹരമായ സർപ്രൈസ് പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

April 2, 2023

മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. 25 വർഷങ്ങൾക്ക് മുമ്പ്, ‘അനിയത്തിപ്രാവ്’ എന്ന ക്ലാസിക് റൊമാൻസ് ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ചേക്കേറിയ താരം. ആ യാത്ര കുഞ്ചാക്കോ ബോബൻ ഒരു സൂപ്പർസ്റ്റാറിലേക്ക് വഴിമാറും വരെ പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ വേഷങ്ങൾ അവതരിപ്പിച്ച് കുഞ്ചാക്കോ ബോബൻ തന്റെ താരമൂല്യം വർധിപ്പിക്കുകയാണ്.

സിനിമാവിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ, ഭാര്യ പ്രിയയ്ക്കൊപ്പം പതിനെട്ടാം വിവാഹ വാർഷിക നിറവിലാണ് നടൻ. ഒരു ആരാധകൻ അയച്ചുകൊടുത്ത ക്യൂട്ട് സർപ്രൈസിനോപ്പമാണ് പതിനെട്ടാം വാർഷിക വിശേഷം കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. ഒരു നോട്ടുബുക്കിൽ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹ സമയത്തെ അഭിമുഖത്തിന്റെ പേപ്പർ കട്ടിംഗ് ഒട്ടിച്ചിരിക്കുന്നു. താഴെ, ഏപ്രിൽ 2 2005, വിവാഹം എന്നും എഴുതിയിരിക്കുന്നു.

‘ഒരു അഭ്യുദയകാംക്ഷി അയച്ച ഈ ക്യൂട്ട് സമ്മാനം ഷെയർ ചെയ്യേണ്ടി വന്നു..എന്റെ ഹൃദയ രാജ്ഞിയ്‌ക്കൊപ്പമുള്ള ഔദ്യോകികമായുള്ള 18-ാം വർഷം ആഘോഷിക്കുന്നു…എന്റെ ജീവിതം മനോഹരമാക്കിയതിനും ചുറ്റുമുള്ള എല്ലാവർക്കും നന്ദി’- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു. അതേസമയം, ഇവരുടെ പ്രണയം വളരെയധികം ശ്രദ്ധേയമായതായിരുന്നു. പലയിടങ്ങളിലും കുഞ്ചാക്കോ ബോബൻ പ്രണയകഥ പങ്കുവെച്ചിരുന്നു. (kunchacko boban celebrating 18th wedding anniversary with priya )

ആദ്യമായി പ്രിയയെ കണ്ട നിമിഷത്തെക്കുറിച്ച് ‘അത് ഒരു ഫാന്‍ മൊമന്റ്’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. നക്ഷത്രതാരാട്ട് എന്ന സിനിമ ചെയ്യുന്ന സമയം. തിരുവനന്തപുരത്തെ പങ്കജ് ഹോട്ടലിലായിരുന്നു അന്ന് കുഞ്ചാക്കോ ബോബന്‍. സെല്‍ഫി, ഫോണ്‍ തുടങ്ങിയ പരിപാടികളൊന്നുമില്ലാത്ത കാലം. മാര്‍ ഇവാനിയോസ് കോളജിലെ കുട്ടികള്‍ ഓട്ടോഗ്രാഫിനായി കുഞ്ചാക്കോ ബോബനെ കാണാനെത്തി. താരം എല്ലാവര്‍ക്കും ഓട്ടോഗ്രാഫ് നല്‍കി. അതിനിടെ പെണ്‍കുട്ടികളില്‍ ഒരാളുടെ കണ്ണില്‍ മാത്രം കുഞ്ചാക്കോ ബോബന്റെ കണ്ണുടക്കി. പാമ്പിന്റെ സ്റ്റൈലിലുള്ള ഒരു പൊട്ടായിരുന്നു അന്ന് പ്രിയയുടെ നെറ്റിയില്‍ എന്ന് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരുന്നു.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

ചലച്ചിത്ര നിര്‍മാതാവായ ഗാന്ധിമതി ബാലന്റെ മകള്‍ പ്രിയയുടെ സുഹൃത്താണ്. അങ്ങനെ നമ്പര്‍ കിട്ടി. പിന്നെ സൗഹൃദമായി. പ്രിയ അക്കാലത്ത് പ്രീഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു. വേറെ ആരേയും പ്രണയിക്കാന്‍ സമയം കൊടുത്തില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. പ്രിയയ്ക്ക് എഞ്ചിനിയറിങ്ങ് പഠിക്കണമെന്നുണ്ടായിരുന്നു. പഠനം കഴിയുന്നതുവരെ കുഞ്ചാക്കോ ബോബൻ കാത്തിരുന്നു. അതിനുശേഷമായിരുന്നു വിവാഹം.

Story highlights- kunchacko boban celebrating 18th wedding anniversary with priya