ജയിലിൽ നിന്ന് ബിരുദം നേടിയ രണ്ട് തടവുകാരുടെ ശിക്ഷ കുറച്ചു; ഇതോടെ ജയിലിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് 145 തടവുകാർ!!

October 3, 2023

മഹാരാഷ്ട്രയിൽ മോഷണം, കൊലപാതകം തുടങ്ങിയ കേസുകളിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന രണ്ട് പേരുടെ കൂടെ ശിക്ഷ കുറച്ചു. എസ്എസ്‌സി/എച്ച്എസ്‌സി, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ പൂർത്തിയാക്കിയതിന് 2019-നും 2023 ജൂണിനും ഇടയിൽ ശിക്ഷയിൽ ഇളവ് ലഭിച്ച മഹാരാഷ്ട്രയിലെ 145 തടവുകാരിൽ ഇവരും ഉൾപ്പെടുന്നു. (Prisoners’ Sentences Reduced After Securing Degrees)

മഹാരാഷ്ട്ര ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാർക്കും ശിക്ഷിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം നേടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ശിക്ഷിക്കപ്പെട്ടവർക്ക് മാത്രമേ പഠനം പൂർത്തിയാക്കിയാൽ നേരത്തെ മോചിപ്പിക്കാൻ അർഹതയുള്ളൂ. ഈ കോഴ്‌സുകൾ സുഗമമാക്കുന്നതിനുള്ള പഠനകേന്ദ്രങ്ങൾ സംസ്ഥാനത്തെ 10 ജയിലുകളിൽ ലഭ്യമാണ്.

ഈ പഠന കേന്ദ്രങ്ങളിൽ, അന്തേവാസികൾക്ക് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) അല്ലെങ്കിൽ യശ്വന്ത്റാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂണിവേഴ്സിറ്റി (YCMOU) നൽകുന്ന കോഴ്സുകളിൽ ചേരാം. തടവുകാർക്ക് കോഴ്‌സ് സാമഗ്രികൾ നൽകുകയും ചോദ്യങ്ങൾക്കും മാർഗനിർദേശത്തിനുമായി ജയിലിൽ നിയമിച്ച ഒരു അധ്യാപകനെ സമീപിക്കുകയും ചെയ്യാം. ജയിലിനുള്ളിലാണ് പരീക്ഷ നടക്കുന്നത്.

read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാ‌ൻഡ് ജനതയുടെ വേറിട്ട ഐഡിയ!

നാഗ്പൂർ ജയിലിൽ കൊലപാതക ശിക്ഷ അനുഭവിക്കുന്നതിനിടെ ഒരു സ്ത്രീ ബിരുദാനന്തര ബിരുദം നേടിയിരുന്നു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് നേരത്തെ മോചിതനാണ്. ബിരുദം നേടിയതോടെ അവരുടെ ശിക്ഷ മൂന്ന് മാസത്തേക്ക് ചുരുക്കും.

നാഗ്പൂർ സെൻട്രൽ ജയിൽ 2019 മുതൽ 2023 ജൂൺ വരെ 61 തടവുകാരെയാണ് മോചിപ്പിച്ചത്. തടവുകാരെ ഉന്നതവിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുന്നതിനും മോചിതരായ ശേഷം അവർക്ക് സമൂഹത്തിൽ മികച്ച അവസരം നൽകുന്നതിനുമാണ് ഈ ഇളവ് നൽകാൻ തീരുമാനിച്ചതെന്ന് പ്രിസൺസ് അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് ഗുപ്ത പറഞ്ഞു.

Story highlights – 145 Maharashtra Prisoners’ Sentences Reduced After Securing Degrees