“സദ്യ കെങ്കേമം, അഞ്ച് ദിവസവും പായസം”; പഴയിടത്തിന്റെ രുചിയറിഞ്ഞ് മന്ത്രിമാർ, പ്രശംസിച്ച് ഷെഫ് പിള്ള

January 4, 2024

കലാമാമാങ്കത്തിന് തിരിതെളിഞ്ഞു. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തുടക്കം കുറിക്കുമ്പോൾ കലോത്സവ ഊട്ടുപുരയിൽ പതിവും പഴയിടത്തിന്റെ രുചിക്കൂട്ടുകൾ ഒരുങ്ങുകയാണ്. ഉദ്ഘാടന ദിവസം തന്നെ മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും പഴയിടത്തിന്റെ രുചി അറിഞ്ഞു. ( Kalolsavam 2024 – Pazhayidam Food )

“നല്ല ഭക്ഷണം, നല്ല രൂചി. കഴിഞ്ഞ വർഷത്തേക്കാൾ സദ്യ ഇക്കൊല്ലം മെച്ചപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസവും പായസമുണ്ട്. ഓണത്തിന് സമാനമായ സദ്യയെന്നാണ് മന്ത്രി വി ശിവൻകുട്ടി ഭക്ഷണത്തെ കുറിച്ച് പറഞ്ഞത്.

അധികം ക്യു ഇല്ല.ഭക്ഷണക്കമ്മിറ്റി നന്നായി ഉത്തരവാദിത്വം ഏറ്റെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലത്തെ പഴയിടം രുചിയാണ് തോന്നിയത്. ഓണത്തിനുള്ള എല്ലാ കറികളും ഉണ്ടെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

Also read: വെറുതെ കഴുകിയാൽ പോരാ; പച്ചക്കറിയിലെ വിഷം നീക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

പഴയിടത്തിന്റെ ഗംഭീര സദ്യയെന്ന് ഷെഫ് പിള്ള പറഞ്ഞു. പതിനായിരക്കണക്കിന് ആളുകൾക്കായി ഒരുമിച്ചുണ്ടാക്കുന്ന സദ്യയാണ് കഴിക്കുന്നത്. അത് പ്രത്യേക അനുഭവമാണ്. സാമ്പാർ കലവറയിൽ ഫാക്ടറി പോലെയാണ് ഉണ്ടാക്കുന്നത്. വെജ് സദ്യ കഴിക്കുന്നത് വളരെ വ്യത്യസ്‍ത അനുഭവമാണെന്നും ഷെഫ് പിള്ള പറഞ്ഞു.

മദ്യത്തിനും മയക്കുമരുന്നിനും കുഞ്ഞുങ്ങൾ അകപ്പെടാതെ നോക്കണമെന്ന് കലോത്സവ വേദിയിൽ മുഖ്യമന്ത്രി. അതിനെതിരായ പ്രചാരണം കൂടിയാക്കണം കലയെന്നും, കലോത്സവങ്ങളിൽ മികച്ചു നിന്ന കുട്ടികൾ പിന്നീട് ഈ രംഗത്ത് ഉണ്ടോ എന്ന് നോക്കണമെന്നും കലോത്സവത്തിന്റെ ഉദഘാടനം നിർവഹിച്ച് മുഖ്യമന്ത്രിയും പറഞ്ഞു.

Story Highlights: Kalolsavam 2024 V Sivankutty on Pazhayidam Food