വേഷവും വീട്ടുസാധനങ്ങളുമടക്കം പഴമയുടെ ടച്ച്; 1930- കളിൽ ജീവിച്ച് ദമ്പതികൾ!

April 2, 2024

എല്ലാവരും എപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ് പഴയകാലത്തിലേക്ക് ഒരു മടക്കം. സാധ്യമല്ലാത്ത ഒരു സ്വപ്നമായി പലരും അത് മനസിൽ ഒതുക്കും. പൂർണമായും ഫോണുകളോ മറ്റു ടെക്‌നോളജി സൗകര്യങ്ങളോ ഇല്ലാതെ ജീവിക്കാൻ സാധിക്കുമോ? ഈ നൂറ്റാണ്ടിൽ അത് ഒരു അസാധ്യ കാര്യം തന്നെയാണ്. എന്നാൽ, അങ്ങനെ ജീവിക്കുന്ന ആളുകളുടെ നമുക്ക് ചുറ്റുമുണ്ട് എന്ന സത്യം അറിയാമോ?

അത്ര എളുപ്പമല്ലാത്ത ഒരു കാര്യത്തെ വർഷങ്ങളുടെ ശീലംകൊണ്ട് കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണ് ഒരു ദമ്പതികൾ. അവർ ജീവിക്കുന്നത് 1930കളിലാണ്. ആധുനിക ജീവിതം ഉപേക്ഷിച്ച് പൗരാണികതയിലേക്ക് ചേക്കേറുകയായിരുന്നു 58 കാരിയായ ലിസ ഫ്ലെച്ചറും ഭർത്താവ് 55കാരനായ നീലും.

ഫോൺ ചെയ്യുന്നതിനായി ലാൻഡ്‌ലൈനുകൾ മാത്രം ഉപയോഗിക്കുന്നു, ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി മാത്രം കാണുന്നു, ഗ്രാമഫോണുകളിൽ സംഗീതം കേൾക്കുന്നു, പണം നൽകി മാത്രം സാധനങ്ങൾ വാങ്ങുന്നു. അതായത് ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗിക്കുന്നതേയില്ല. ജീവിതം സ്വപ്നം കണ്ടതുപോലെ നയിക്കാൻ ഇവർ 1930ലുള്ള മോഡൽ ഫ്രിഡ്ജ് സ്വന്തമാക്കി. അതുപോലെ ഏകദേശം 100 വർഷം പഴക്കമുള്ള ഒരു കാർ ആണ് ഉപയോഗിക്കുന്നത്. വാർഡ്രോബുകളൊരുക്കിയിരിക്കുന്നത് 1930-കളിലെ ഫാഷനിലാണ്.1930-കളിലെ ഈ ജീവിതരീതി ലിസയുടെ ആശയമായിരുന്നു. 1991-ൽ വിവാഹിതരായതിന് പിന്നാലെ തന്റെ ഭർത്താവിനെയും ഈ രീതിയിലേക്ക് മാറ്റിയെടുത്തു.

ഭർത്താവായ നീലിന് ആദ്യം ഈ ആശയം ബോധ്യപ്പെട്ടില്ല. എന്നാൽ കാലക്രമേണ, നീലും അതേ ശൈലിയിലേക്ക് ചേക്കേറി. ഒടുവിൽ അവർ പൂർണമായും പഴമയിലേക്ക് പോയി.പുതിയ വീട്ടിലേക്ക് താമസം മാറിയത് മുതൽ അവർ തങ്ങളുടെ പുതിയ വീടിനെ 1930കളിലേക്ക് മാറ്റുകയു ചെയ്തു. ഇനാമൽ കുക്കറും 1935 വെസ്റ്റിംഗ്ഹൗസ് ഫ്രിഡ്ജും ഉൾപ്പെടെ എല്ലാം ഒരു കാലഘട്ടത്തിന്റേതാണ്. സ്കിർട്ടിംഗ് ബോർഡുകൾ, ലൈറ്റ് സ്വിച്ചുകൾ, ഡോർക്നോബുകൾ എന്നിവയും പഴമയുള്ളതാണ്.

Read also: 64 കിലോയിൽ നിന്ന് 44 കിലോയിലേക്ക്, ഗോകുൽ എങ്ങനെ ഹക്കീമായി..? – വീഡിയോ

അടുക്കളയിലും പരമ്പരാഗത രീതിയാണ് ഉള്ളത്. ഭക്ഷണവും ആ കാലഘട്ടത്തിലേതുതന്നെ. നീൽ ജോലി ആവശ്യങ്ങൾക്കായി ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. അതാണ് ആധുനികതയുമായുള്ള ഏകബന്ധം. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും ഇവർ ഉപയോഗിക്കുന്നില്ല. മാത്രമല്ല,ഇവരുടെ വസ്ത്രധാരണവും 1930കളിലേതാണ്.

Story highlights- couple prefers to live in the past with 1930