‘വിരുമാണ്ടിയി’ൽ പ്രേക്ഷകർ കണ്ട കമൽ ഹാസന്റെ കാളപ്പോരുകൾ യഥാർത്ഥ കാളകൾക്കൊപ്പം; വീണ്ടും ചർച്ചയായി സൂപ്പർഹിറ്റ് ചിത്രം

October 7, 2020

കമൽ ഹാസൻ സംവിധാനം ചെയ്തത് അഭിനയിച്ച ചിത്രമാണ് വിരുമാണ്ടി. അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് തമിഴകത്ത് സൂപ്പർഹിറ്റായ ഈ ചിത്രം. ബോക്സോഫീസിൽ ഗംഭീര വിജയമായിരുന്ന ചിത്രത്തെത്തുടർന്ന് സമാനമായ ആശയത്തെ അടിസ്ഥാനമാക്കി ഒട്ടേറെ ചിത്രങ്ങൾ വന്നിരുന്നു. ജെല്ലിക്കെട്ട് പ്രമേയത്തിൽ എത്തിയ വിരുമാണ്ടിയിൽ ഒട്ടേറെ കാളപ്പോര് രംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്നും സിനിമാപ്രേമികൾക്ക് ചിത്രത്തിലെ കാളകളും കാളപ്പോരു രംഗങ്ങളും യാഥാർത്ഥമാണോ എന്ന് വ്യക്തതയില്ല. ആനിമേഷനും ഡമ്മിയും വി എഫ് എക്‌സും ഒന്നുമല്ല, യഥാർത്ഥ കാളകളെ തന്നെയാണ് വിരുമാണ്ടിയിൽ ഉപയോഗിച്ചിരിക്കുന്നത്.

വിരുമാണ്ടിക്ക് വേണ്ടി തമിഴ്‌നാടിന്റെ ഗ്രാമീണ പശ്ചാത്തലം ചെന്നൈയിൽ സെറ്റിടുകയായിരുന്നു. കൂടാതെ, മധുരയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള യഥാർത്ഥ കാളകളെ ചെന്നൈയിലേക്ക് എത്തിച്ചു. ഷൂട്ടിംഗ് ഇങ്ങനെ പൂർത്തിയാക്കിയെങ്കിലും ഒട്ടേറെ വിവാദങ്ങളാണ് സിനിമയെ കാത്തിരുന്നത്. വിരുമാണ്ടി എന്ന പേര് വിവാദമായ പേരിന് പിന്നാലെ മാറ്റിയതാണ്. ജല്ലിക്കാട്ട് രംഗങ്ങൾ ചിത്രീകരിച്ചതിലും പ്രതിസന്ധികൾ നേരിട്ടതോടെ നിർമ്മാതാക്കൾ മുഴുവൻ സെറ്റും മധുരയിലേക്ക് പുനർനിർമ്മിച്ചു.

രണ്ടു ജയിൽ തടവുപുള്ളികളുടെ കഥയാണ് ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പങ്കുവെച്ചത്. പശുപതിയാണ് കമൽ ഹാസനൊപ്പം പ്രധാന വേഷത്തിൽ എത്തിയത് . കമൽ ഹാസന് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ചിത്രം കൂടിയാണ് വിരുമാണ്ടി. കാരണം, കാളപ്പോരിനായി കമൽ ഹാസൻ സ്വീകരിച്ച സാഹസികത ഒട്ടേറെ നിരൂപക പ്രശംസ നേടിയിരുന്നു.

Story highlights- Kamal Haasan’s ‘Virumandi’ Features Real Bull Fighting