“ഈ പുഴയും കുളിർക്കാറ്റും..”; സംഗീത വേദിയുടെയും വിധികർത്താക്കളുടെയും മനസ്സ് നിറച്ച് ശ്രീനന്ദയുടെ ഗാനം

May 12, 2022

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരുടെ കൂട്ടത്തിലാണ് ഹരിഹരന്റെ സ്ഥാനം. ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ അടക്കമുള്ള മലയാളത്തിലെ ക്ലാസ്സിക് സിനിമകളെടുത്തിട്ടുള്ള സംവിധായകൻ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ‘മയൂഖം.’ തിയേറ്ററുകളിൽ വലിയൊരു ചലനമുണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞില്ലെങ്കിലും മികച്ച സിനിമ എന്ന് പേരെടുത്തിട്ടുള്ള ചിത്രം കൂടിയാണ് മയൂഖം. മലയാളത്തിന്റെ പ്രിയപ്പെട്ട നടീ നടന്മാരായ സൈജു കുറുപ്പിന്റെയും മമ്ത മോഹൻദാസിന്റെയും ആദ്യ ചിത്രം കൂടിയായിരുന്നു മയൂഖം.

മികച്ച ഒരു പിടി ഗാനങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം. അതിൽ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് “ഈ പുഴയും കുളിർ കാറ്റും” എന്ന് തുടങ്ങുന്ന ഗാനം. ബോംബെ രവി സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. പ്രിയഗായിക കെ എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഈ ഗാനം ആലപിച്ചാണ് ടോപ് സിംഗറിലെ കൊച്ചു ഗായിക ശ്രീനന്ദ വേദിയുടെ മനസ്സ് കീഴടക്കിയത്. ശ്രീനന്ദകുട്ടിയുടെ പാട്ട് ഒരേ സമയം പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് നിറയ്ക്കുകയായിരുന്നു. മനോഹരമായ ആലാപനത്തിലൂടെയും നിറഞ്ഞ ചിരിയിലൂടെയും പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് കീഴടക്കിയ കൊച്ചു ഗായികയാണ് ശ്രീനന്ദ. തിരുവനന്തപുരം സ്വദേശിനിയായ ടോപ് സിംഗർ മത്സരാർത്ഥിയാണ് ശ്രീനന്ദ.

അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ശ്രീനന്ദകുട്ടിയുടെ പാട്ടിലൂടെ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി സാക്ഷിയായത്.

Read More: ‘റസൂലേ നിൻ കനിവാലേ’- ആലാപന മധുരത്താൽ മനം കവർന്ന് കുരുന്നു ഗായകർ

പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.

Story Highlights: Sreenanda amazing performance