“കൈയ്യെത്താ കൊമ്പത്തോ കണ്ണെത്തണം..”; ഇളയരാജയുടെ മനോഹര ഗാനവുമായി വേദിയിൽ വിസ്‌മയം തീർത്ത് ദേവനന്ദ

July 26, 2022

ഗ്രാമീണ സൗന്ദര്യവും മനുഷ്യനന്മയും തുളുമ്പുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ഗാനങ്ങൾ മൂളാത്ത മലയാളികൾ ഉണ്ടാവില്ല. മനസ്സിന് കുളിർമയേകുന്ന ഗാനങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രത്തിലുണ്ടാവാറുള്ളത്. മലയാളികൾ മനസ്സിൽ സൂക്ഷിക്കുകയും ആവർത്തിച്ച് പാടുകയും ചെയ്യുന്ന ഗാനങ്ങൾ സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ പ്രത്യേകതയാണ്.

അദ്ദേഹത്തിന്റെ കുറെയേറെ ചിത്രങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംഗീത സാമ്രാട്ട് ഇളയരാജയാണ്. സത്യൻ അന്തിക്കാടും ഇളയരാജയും കൈകോർത്തപ്പോഴൊക്കെ അതിമനോഹര ഗാനങ്ങളാണ് മലയാളികൾക്ക് ലഭിച്ചിട്ടുള്ളത്. സംഗീതത്തിൽ ഇളയരാജയുടെ മാന്ത്രികത ആവാഹിച്ച ഗാനങ്ങളാണ് വിനോദയാത്ര എന്ന ചിത്രത്തിലുമുള്ളത്. ഇപ്പോൾ ചിത്രത്തിലെ മനോഹരമായ ഒരു ഗാനവുമായി പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് വേദിയുടെ പ്രിയ ഗായിക ദേവനന്ദ.

ഇളയരാജ സംഗീതം നൽകി വയലാർ ശരത്‌ചന്ദ്ര വർമ്മ വരികളെഴുതിയ വിനോദയാത്രയിലെ “കൈയ്യെത്താ കൊമ്പത്തോ കണ്ണെത്തണം..” എന്ന ഗാനമാണ് ദേവനന്ദ വേദിയിൽ ആലപിച്ചത്. യേശുദാസും മഞ്ചരിയും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ദേവനന്ദ പാട്ടുവേദിയിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

Read More: “സ്വന്തം തലയിൽ മീൻകറി ഒഴിക്കാൻ ധൈര്യം തന്നത് പൃഥ്വിരാജ് തന്നെ..’; പൊട്ടിച്ചിരി പടർത്തിയ അനുഭവം പങ്കുവെച്ച് മിയ

പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്.

Story Highlights: Devananda with a beautiful ilayaraja malayalam song