കവയത്രി ബാലാമണിയമ്മയുടെ 113-ാം ജന്മവാർഷികം; ആദരവ് പങ്കുവെച്ച് ഗൂഗിൾ ഡൂഡിൽ

July 19, 2022

മലയാളത്തിന്റെ അഭിമാനമാണ് ലോകമറിയുന്ന സാഹിത്യകാരന്മാർ. കവിതയും കഥയുമായി ലോകശ്രദ്ധനേടിയ കവയത്രിയാണ് ബാലാമണിയമ്മ. കവയത്രിയുടെ 113-ാം ജന്മവാർഷികം പ്രത്യേക ഗ്രാഫിക്കോടെ ഗൂഗിൾ ഡൂഡിൽ ആഘോഷിക്കുകയാണ്. മലയാള സാഹിത്യത്തിലെ മുത്തശ്ശി എന്നാണ് ബാലാമണിയമ്മ അറിയപ്പെട്ടിരുന്നത്. കേരളത്തിൽ നിന്നുള്ള കലാകാരിയായ ദേവിക രാമചന്ദ്രനാണ് ഇന്നത്തെ ഡൂഡിൽ ചിത്രീകരിച്ചത്.

1909-ൽ തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്തെ തറവാട്ടുവീടായ നാലപ്പാട്ടിലാണ് ബാലാമണി അമ്മ ജനിച്ചത്. രാജ്യത്തിന്റെ ഏറ്റവും ആദരണീയമായ സാഹിത്യ പുരസ്‌കാരമായ സരസ്വതി സമ്മാൻ, ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മവിഭൂഷൺ എന്നിവയുൾപ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങൾ ബാലാമണി അമ്മ നേടിയിട്ടുണ്ട്.

ബാലാമണിയമ്മയ്ക്ക് ഔപചാരികമായ പരിശീലനമോ വിദ്യാഭ്യാസമോ ലഭിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പകരം പ്രശസ്ത മലയാളി കവി കൂടിയായ അമ്മാവൻ നാലപ്പാട്ട് നാരായണ മേനോനാണ് വീട്ടിൽ നിന്നുതന്നെ കവയത്രിയെ പഠിപ്പിച്ചത്. ചെറുപ്പത്തിൽ പഠിച്ച പുസ്തകങ്ങളുടെയും കൃതികളുടെയും വലിയ ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. 19-ാം വയസ്സിൽ മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ വി.എം.നായരെ ബാലാമണിയമ്മ വിവാഹം കഴിച്ചു.

Read Also: ഹൈവേയിൽ അനായാസം ട്രക്കോടിച്ച് യുവതി- ആത്മവിശ്വാസം പകരുന്ന കാഴ്ച

‘കൂപ്പുകൈ’ ആണ് ബാലാമണിയമ്മയുടെ ആദ്യ കവിത. മാതൃത്വത്തിന്റെ മഹനീയതയെ കുറിച്ചായിരുന്നു ബാലാമണിയമ്മയുടെ ആദ്യകാല കവിതകൾ. പുരാണ കഥാപാത്രങ്ങളുടെ ആശയങ്ങളും കഥകളും സ്വീകരിച്ചായിരുന്നു കവിതകൾ രചിച്ചിരുന്നത്. അമ്മ (1934), മുത്തശ്ശി (1962), മഴുവിന്റെ കഥ (1966) എന്നിവയാണ് ബാലാമണിയമ്മയുടെ ഏറ്റവും പ്രശസ്തമായ കൃതികൾ.

Story highlights- Google doodle celebrates 113th birthday anniversary of balamani amma