“പണ്ട് പണ്ട് നിന്നെ കണ്ട നാളയ്യാ..”; മെഹ്ബൂബിന്റെ അതിമനോഹരമായ പാട്ട് ഈണത്തിലും താളത്തിലും പാടി മിയക്കുട്ടി

August 12, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ ഒട്ടേറെ കൊച്ചു ഗായകർ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരായി മാറിയിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വിധികർത്താക്കളുടെ കൈയടി ഏറ്റുവാങ്ങിയിരിക്കുകയാണ് മിയക്കുട്ടി.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗായകരിലൊരാളായ മെഹ്ബൂബിന്റെ “പണ്ട് പണ്ട് നിന്നെ കണ്ട നാളയ്യാ..” എന്ന് തുടങ്ങുന്ന ഗാനമാണ് മിയക്കുട്ടി വേദിയിൽ ആലപിച്ചത്. ‘രാരിച്ചൻ എന്ന പൗരൻ’ എന്ന ചിത്രത്തിലെ ഗാനമാണിത്. മെഹ്ബൂബിന്റെ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ.രാഘവൻ മാസ്റ്ററാണ്. പി.ഭാസ്‌ക്കരൻ മാഷാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. മലയാളത്തിലെ നിത്യഹരിത ഗാനങ്ങളിലൊന്നായ ഈ പാട്ട് ഹൃദ്യമായി പാടിയാണ് മിയക്കുട്ടി വേദിയുടെ കൈയടി ഏറ്റുവാങ്ങിയത്.

Read More: വേദിയിൽ പാട്ടിന്റെ സദ്യ വിളമ്പിയ ശ്രീഹരിക്ക് ഇരട്ടി മധുരമുള്ള സംഗീത സമ്മാനം നൽകി ഗായിക അനുരാധ ശ്രീറാം

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Miya sings an evergreen malayalam song