‘ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ…’ മനസ് നിറഞ്ഞ് പാടി ശ്രീഹരി; കലാഭവൻ മണിയുടെ ഓർമകളിൽ നിറകണ്ണുകളോടെ വേദി…

August 6, 2022

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനായിരുന്നു കലാഭവൻ മണി. യാതൊരു താര പരിവേഷവും കൂടാതെ ജീവിച്ച മണി കലാകേരളത്തെ കണ്ണീരിലാഴ്ത്തി കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് വർഷങ്ങൾ ആറു കഴിഞ്ഞു, നാടൻപാട്ടിന്റെ ശീലുകളിലൂടെയും ശുദ്ധഹാസ്യത്തിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കലാഭവൻ മണിയുടെ പാട്ടുകൾ ഏറ്റുപാടാത്ത മലയാളികൾ ഉണ്ടാവില്ല. കലാഭവൻ മണിയുടെ പാട്ടുകൾ പാടി ശ്രദ്ധനേടി മലയാളി ഹൃദയത്തിൽ വേരുറപ്പിച്ച മറ്റൊരു കൊച്ചുമിടുക്കനാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ മത്സരാർത്ഥി ശ്രീഹരി. മണിയുടെ പാട്ടുകളുമായി വന്നാണ് ശ്രീഹരി പാട്ട് വേദിയുടെ ശ്രദ്ധ കവർന്നത്. പിന്നീട് മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ അതിഗംഭീരമായി ആലപിച്ചും ശ്രീഹരി ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ മികച്ച പാട്ടുകാരിലൊരാൾ എന്ന ലേബൽ ഏറ്റുവാങ്ങി.

മണിയൻ എന്നാണ് ഈ കൊച്ചുമിടുക്കനെ പാട്ടുവേദിയിൽ ഉള്ളവരും ആരാധകരും സ്നേഹത്തോടെ വിളിക്കുന്നതുപോലും. ഇപ്പോഴിതാ ടോപ് സിംഗറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വീണ്ടുമൊരു മണി മാജിക്കുമായി വന്ന് മലയാളി ഹൃദയങ്ങൾ കവരുകയാണ് ഈ കൊച്ചുമിടുക്കൻ. ഇത്തവണ ‘ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ…’ എന്ന ഗാനമാണ് ശ്രീഹരി വേദിയിൽ ആലപിക്കുന്നത്. മണിയുടെ തന്നെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

Read also: വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ താരമായി ഗോപിക; ഇപ്പോഴും ഒരു മാറ്റവുമില്ലെന്ന് ആരാധകർ

കേൾവിക്കാരുടെ മുഴുവൻ ഹൃദയം കവരുന്ന രീതിയിലാണ് ഈ കൊച്ചുമിടുക്കന്റെ ആലാപനം. വേദിയിലെ വിധികർത്താക്കൾ മുഴുവൻ എഴുന്നേറ്റ് നിന്ന് കൈയടിച്ചുകൊണ്ടാണ് ഈ കുരുന്നിന്റെ പാട്ടിനെ സ്വീകരിച്ചതും. മനോഹരമായ ആലാപനത്തിനൊപ്പം മണിയുടെ ഓർമകളും പങ്കുവെച്ചുകൊണ്ടാണ് ഈ കുരുന്ന് ഗായകൻ വേദിയിൽ എത്തിയത്.

Read also: വനമധ്യത്തിൽ കുടുങ്ങിയ മൂന്ന് ഗർഭിണികളെ രക്ഷിച്ചു; കേരളാ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങളറിയിച്ച് ആരോഗ്യമന്ത്രി

മലയാളികൾ നെഞ്ചോട് ചേർത്ത പ്രിയ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടുവേദിയിലെ ഓരോ മിടുക്കന്മാർക്കും മിടുക്കികൾക്കും ഒട്ടേറെ ആരാധകരുണ്ട്.

Story highlights: Sreehari outstanding performance of Kalabhavan Mani’s song