അങ്ങനെ 38 വർഷങ്ങൾക്ക് ശേഷം മത്തായി ചേട്ടനെ കാണാൻപറ്റി- ‘ബോണ്ട’ വിശേഷവുമായി ബിന്നി കൃഷ്ണകുമാർ

November 17, 2022

മൂന്നാം സീസണിലേക്ക് കടന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രസകരമായ നിമിഷങ്ങളോടെ മുന്നേറുകയാണ്. പാട്ടിനൊപ്പം ചിരി നിമിഷങ്ങളും വൈകാരിക മുഹൂർത്തങ്ങളും വിടരുന്ന വേദിയിൽ അവയ്‌ക്കെല്ലാം മാറ്റുകൂട്ടാൻ ജഡ്ജസുമുണ്ട്. ഈ സീസണിൽ ഏറ്റവും രസകരം ജഡ്ജസിൽ ഒരാളായ ബിന്നി കൃഷ്ണകുമാറിന്റെ വിശേഷങ്ങളാണ്.

ഇപ്പോഴിതാ, മഴയുടെയും ബോണ്ടയുടേയുമൊക്കെ ഓർമ്മ പങ്കുവയ്ക്കുകയാണ് പ്രിയഗായിക. മഴപെയ്യുമ്പോൾ ചൂട് ചായയും ബോണ്ടയുമൊക്കെ കഴിക്കാൻ തോന്നുന്നുവെന്നാണ് ബിന്നി പറയുന്നത്. അതോടൊപ്പം ചെറുപ്പത്തിൽ ബോണ്ട കഴിക്കാതെ ഉറങ്ങാറില്ലായിരുന്നു താനെന്നും അടുത്തുള്ള മത്തായി ചേട്ടന്റെ കടയിലെ ബോണ്ടയ്ക്ക് വേണ്ടി വാശി പിടിച്ചിരുന്നെന്നുമൊക്കെ ബിന്നി പറയുന്നു.

Read also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

പാട്ടുവേദിയിലൂടെ 38 വർഷങ്ങൾക്ക് ശേഷം മത്തായി ചേട്ടനെ കാണാൻ സാധിച്ചെന്നും ബിന്നി പറയുന്നു. ടോപ് സിംഗറിൽ തന്നെ കണ്ട മത്തായി ചേട്ടൻ സഹോദരിയെക്കണ്ടപ്പോൾ ഓടിച്ചെന്നെനും തന്നെ കണ്ടെന്നു പറഞ്ഞെന്നും ബിന്നി പറയുന്നു. ഇങ്ങനെ രസകരമായ വിശേഷങ്ങളാണ് ഓരോ എപ്പിസോഡിലും പ്രിയ ഗായികയ്ക്ക് പങ്കുവയ്ക്കാനുള്ളത്.

സംഗീത ലോകത്തെ ശ്രദ്ധേയ ദമ്പതികളാണ് കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും. സൂര്യ ഫെസ്റ്റിവലിലെയും നവരാത്രി ആഘോഷങ്ങളിലെയും സജീവ സാന്നിധ്യമായ ഇവർ പിന്നണി ഗാനരംഗത്തും ശ്രദ്ധേയരാണ്. മകൾ ശിവാംഗിയും സംഗീത ലോകത്തെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. പിന്നണി ഗായികയായ ബിന്നി കൃഷ്ണകുമാർ ചെറുപ്പംമുതൽതന്നെ സംഗീതത്തെ ഉപാസിക്കുന്ന കലാകാരിയാണ്.

അതേസമയം, സംഗീതത്തിന്റെ മാസ്മരിക ലോകം തീർക്കുന്ന ജനപ്രിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഹൃദ്യസംഗീതത്തിലൂടെ മലയാളികളുടെ മനം കവർന്ന പാട്ടുവേദിയിൽ മത്സരാർത്ഥികൾക്കൊപ്പം വിധികർത്താക്കളും അതുല്യ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്.

Story highlights- binni krishnakumar about her childhood memories