പാട്ടുവേദിയിൽ ജഡ്‌ജസിന്റെ സ്നേഹവാത്സല്യങ്ങൾ ആവോളം ഏറ്റുവാങ്ങി ദേവനാരായണൻ…

November 18, 2022

അത്ഭുതപ്പെടുത്തുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.

ഇപ്പോൾ ദേവനാരായണൻ എന്ന കൊച്ചു ഗായകനാണ് വേദിയുടെ മനസ്സ് കവർന്ന ഒരു പ്രകടനം കാഴ്ച്ചവെച്ചത്. ‘നദി’ എന്ന ചിത്രത്തിലെ “കായാമ്പൂ കണ്ണിൽ വിടരും..” എന്ന ഗാനമാണ് ദേവനാരായണൻ വേദിയിൽ ആലപിച്ചത്. ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ദേവനാരായണൻ വേദിയിൽ ഈ ഗാനം ആലപിക്കുന്നത്. ആലാപനത്തിന് ശേഷം കൊച്ചു ഗായകനെ അടുത്തേക്ക് വിളിച്ച് സ്നേഹവാത്സല്യങ്ങൾ നൽകുകയായിരുന്നു വിധികർത്താക്കൾ.

അതേ സമയം അതിശയകരമായ ആലാപനത്തിനൊപ്പം മൂന്നാം സീസണിലെ ഈ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്.

Read More: അങ്ങനെ 38 വർഷങ്ങൾക്ക് ശേഷം മത്തായി ചേട്ടനെ കാണാൻപറ്റി- ‘ബോണ്ട’ വിശേഷവുമായി ബിന്നി കൃഷ്ണകുമാർ

പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.

Story Highlights: Devanarayanan receives love from judges