ആളുകൾ കൂട്ടത്തോടെ ഉപേക്ഷിച്ച ദുരന്തനഗരത്തിൽ ഒറ്റയ്ക്ക്- ഇത് ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യൻ

January 11, 2024

1985-ന് മുമ്പ്, അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയിലെ എപെക്യൂൻ എന്ന കൊച്ചു വിനോദസഞ്ചാര ഗ്രാമത്തിന് കുറഞ്ഞത് 5,000 സന്ദർശകരെയെങ്കിലും ഉൾക്കൊള്ളാൻ കഴിയുമായിരുന്നു. അത്രത്തോളം തന്നെ ആളുകൾ താമസിക്കുകയും ചെയ്തിരുന്ന ഒരു നഗരമായിരുന്നു അത്. എന്നാൽ, ആ വർഷം, ഒരു അപൂർവ കാലാവസ്ഥാ വ്യതിയാനത്താൽ ഒരു ഭീമാകാരമായ കൊടുങ്കാറ്റ് ഈ പ്രദേശത്തെ നശിപ്പിച്ചുകളഞ്ഞു-പിന്നീട് തിരമാലകൾ വീശയ്യടിച്ചതിനെത്തുടർന്ന് അടുത്തുള്ള ഒരു പ്രദേശത്ത് ഒരു അണക്കെട്ട് പൊട്ടിത്തെറിച്ചു, ഇത് ഗ്രാമത്തെ വെള്ളത്തിലും ആഴ്ത്തി. അവിടെയുള്ള സകല ആളുകളും ഈ പ്രദേശം ഉപേക്ഷിച്ച് പോയി.

അങ്ങനെയൊരു ഇടത്ത് ഒറ്റയ്ക്ക് താമസിക്കുകയാണ് പാബ്ലോ നൊവാക് എന്ന വൃദ്ധൻ. 2009 വരെ – വിനാശകരമായ വെള്ളപ്പൊക്കത്തിന് 24 വർഷങ്ങൾക്ക് ശേഷം – വരണ്ട കാലാവസ്ഥ കാരണം ഒടുവിൽ ബാഷ്പീകരിക്കപ്പെട്ടതിനുശേഷം, എപെക്യുൻഎന്ന നഗരം വെള്ളത്തിൽ നിന്ന് വീണ്ടും ഉയർന്നുവരാൻ തുടങ്ങി.അപ്പോഴാണ് പാബ്ലോ നൊവാക് എന്ന ആൾ ഒരിക്കൽ കൂടി വീട് സജ്ജീകരിക്കാനും അവിടെ തുടരാനും ജനിച്ച ഈ പട്ടണത്തിലേക്ക് മടങ്ങിയത്. ഇപ്പോൾ 93-കാരനായ അദ്ദേഹം ഈ നിഗൂഢമായ പ്രേത നഗരത്തിലെ ഏക നിവാസിയാണ്, കൂടാതെ പലരും അദ്ദേഹത്തെ ‘ലോകത്തിലെ ഏകാന്തനായ മനുഷ്യൻ’ എന്ന് വിളിക്കുന്നു.

ജലനിരപ്പ് താഴ്ന്നപ്പോൾ പാബ്ലോ ഗ്രാമത്തിലേക്ക് മടങ്ങി. ഒരു യുദ്ധമേഖലയ്ക്ക് സമാനമായ അവസ്ഥയായിരുന്നു കാണാനുണ്ടായിരുന്നത്. ഉപ്പും വെയിലും കൊണ്ട് ഉപേക്ഷിക്കപ്പെട്ട പല കെട്ടിടങ്ങളും നിറംമാറി. ഇത്രയും നശിച്ച ജന്മനാട്ടിൽ തുടരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം പറയുന്ന അത് ഇങ്ങനെ;”പ്രളയം കഴിഞ്ഞ് ഏകദേശം നാലോ അഞ്ചോ വർഷം വരെ, വെള്ളം ഉയർന്നപ്പോൾ, ആരും ഇവിടെ വന്നില്ല. ഞാൻ തീർത്തും ഒറ്റയ്ക്കായിരുന്നു. ദിവസം മുഴുവനും. 20 വർഷം പഴക്കമുള്ള ഒരു കുപ്പി വിസ്കിക്കായി ഞാൻ തേടി, ഒടുവിൽ, ഞാൻ ഒന്ന് കണ്ടെത്തി’ അദ്ദേഹം പറയുന്നു.

Read also: “പൂർവ്വജന്മ ബന്ധമാണ് നമ്മുടേത്”; തപ്സിയുടെ അവധിക്കാലം കുമ്പളങ്ങിയിൽ!

1980-കളുടെ തുടക്കത്തിൽ, പ്രതിവർഷം 20,000-ത്തിലധികം വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്ന ഒരു ഹോളിഡേ സ്പോട്ടായിരുന്നു എപെക്യുൻ, കൂടാതെ 2,000-ത്തിലധികം നിവാസികൾ ഇവിടെ താമസിക്കുന്നുണ്ടായിരുന്നു.വാതം, വിഷാദം, ത്വക്ക് അവസ്ഥകൾ, പ്രമേഹം തുടങ്ങിയ രോഗശാന്തി ഗുണങ്ങൾ ലഗൂണ എപെക്വെനിലെ സ്ഫടിക നീല ജലത്തിന് ഉണ്ടെന്ന് പല സന്ദർശകരും വിശ്വസിച്ചു, ഈ സിദ്ധാന്തം പരീക്ഷിക്കാൻ ചുറ്റുപാടും നിന്ന് പലരും വന്നു.ഹോട്ടലുകൾ, മ്യൂസിയങ്ങൾ, ഹിപ്പോഡ്രോം തുടങ്ങിയ പ്രാദേശിക ബിസിനസ്സുകൾ ആരംഭിച്ച് ഇവിടം 1972-ൽ സജീവമായി.എന്തായാലും തകർച്ചയ്ക്ക് ശേഷം ഈ ദുരന്തഭൂമിയിലേക്ക് പാബ്ലോ എത്തിയത് അയൽപട്ടണത്തിൽ ഭാര്യയെ ഉപേക്ഷിച്ച് കൂടിയാണ്.

Story highlights- ‘World’s loneliest man