ബുർജ് ഖലീഫയെ പിന്നിലാക്കാൻ ജിദ്ദ ടവർ; ലോകത്തിലെ ഉയരം ഏറ്റവും കൂടിയ കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിച്ച് സൗദി

October 17, 2023

സൗദി അറേബ്യയിലെ ജിദ്ദ ടവർ പ്രോജക്ടിന് വീണ്ടും തുടക്കമായി. നിർമാണത്തിന് പിന്നിലെ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ പണി പുനരാരംഭിച്ചതായി മാധ്യമ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. 2010-ൽ തുടങ്ങിയ പദ്ധതി 2017-ൽ പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. അതിനാണ് വീണ്ടും തുടക്കമായത്.

സൗദി അറേബ്യ എന്നും ലോകത്തെ ആകർഷിക്കുന്ന കെട്ടിടങ്ങളുടെ നിർമിതിയിലൂടെ വികസനത്തെ കയ്യെത്തിപ്പിടിക്കാറുണ്ട്. പാം ഐലൻഡും ചന്ദ്രന്റെ ആകൃതിയിലുള്ള റിസോർട്ടുമൊക്കെ ഇങ്ങനെ ആഗോള സഞ്ചാരികളെ ആകർഷിച്ചവയാണ്. ബുർജ് ഖലീഫ പോലെ ഇനി ജിദ്ദ ടവർ ആളുകളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കാം.

കിംഗ്ഡം ടവർ എന്നും അറിയപ്പെടുന്ന ഈ പദ്ധതി 2008-ൽ പ്രഖ്യാപിച്ചത്, കോടീശ്വരൻ പ്രിൻസ് അൽവലീദ് ബിൻ തലാൽ ആയിരുന്നു. ഇപ്പോൾ ഇലോൺ മസ്‌കിന് ശേഷം എക്‌സിലെ രണ്ടാമത്തെ വലിയ ഓഹരി ഉടമയാണ് ഇദ്ദേഹം. ഈ ടവർ ദുബായിലെ ബുർജ് ഖലീഫയെ ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടമായി മാറ്റും.

ഒബൂറിന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന, യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ അഡ്രിയാൻ സ്മിത്ത് & ഗോർഡൻ ഗിൽ കിംഗ്ഡം ടവർ പ്രോജക്റ്റ് രൂപകൽപ്പന ചെയ്തപ്പോൾ അതിന്റെ നിർമ്മാണം പ്രാദേശിക സൗദി ബിൻലാഡിൻ ഗ്രൂപ്പിനാണ് കരാർ നൽകിയത്. ജർമ്മൻ കമ്പനിയായ ബോവർ, ടവറിന്റെ പൈലിംഗ് ജോലികൾ നിർവ്വഹിച്ചു, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ടവറിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ പൂർത്തിയാക്കിയുള്ളൂ എന്നത് പ്രതിസന്ധി സൃഷ്ടിച്ചു. 2017-ൽ, 252 നിലകളിൽ 63 എണ്ണം പൂർത്തിയാക്കിയ ശേഷം ജോലികൾ പെട്ടെന്ന് നിലയ്ക്കുകയായിരുന്നു.

ഇപ്പോഴിതാ, ആറ് വർഷത്തിന് ശേഷം, പദ്ധതിക്ക് പുതുജീവൻ ലഭിക്കുകയാണ്. നിർമാണം പൂർത്തിയായാൽ ജിദ്ദ ഇക്കണോമിക് സിറ്റിക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിനെ തുടർന്ന് ജിദ്ദ ടവർ എന്ന് ഈ കെട്ടിടം അറിയപ്പെടും. മറ്റ് കൺസൾട്ടിംഗ് ടീമുകൾ അതേപടി തുടരുമ്പോ എസ്ബിജി ഇനി പ്രോജക്റ്റുമായി തുടരില്ല എന്നന്വ റിപ്പോർട്ട്. സൗദിയിലെ തന്നെയും ചൈന, ദക്ഷിണ കൊറിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള 14 കമ്പനികളെ ഈ വർഷാവസാനം കരാർ ഒപ്പിടാനുള്ള സമയപരിധിയോടെ, പദ്ധതിയുടെ ശേഷിക്കുന്ന ഭാഗത്തിനായി ലേലം വിളിക്കാൻ ക്ഷണിച്ചിട്ടുണ്ട്.

Read also: ‘നീ എന്നും എന്റെ പൊന്നുമോളാണ്’- അച്ഛനെഴുതിയ കത്തുവായിച്ച് കണ്ണുനിറഞ്ഞ് നവ്യ നായർ

ഒരു കിലോമീറ്റർ (3,280 അടി) ഉയരമുള്ള ജിദ്ദ ടവർ ദുബായുടെ ഐതിഹാസിക കെട്ടിടമായ ബുർജ് ഖലീഫയുടെ 560 അടിയിലധികമാണ്. സാമ്പത്തിക പ്രവർത്തനങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന്, ടവറിൽ ഒരു ഹോട്ടൽ, ബിസിനസ് സൗകര്യങ്ങൾ, ഓഫീസുകൾ, താമസസൗകര്യങ്ങൾ, ഷോപ്പിംഗ് ഏരിയകൾ എന്നിവയും ഉണ്ടായിരിക്കും.അതോടൊപ്പം ഈ ടവർ ലോകത്തിലെ ഏറ്റവും ഉയരമുള്ള നിരീക്ഷണ ഡെക്ക് അവതരിപ്പിക്കും.

Story highlights- saudi arabia resume construction of worlds tallest tower