മിമിക്രിയിൽ ഒന്നാം സമ്മാനം ലഭിച്ചപ്പോൾ പത്രത്തിൽ ഫോട്ടോ വന്നു, അതും ചുരുട്ടിപിടിച്ച് നടന്നിട്ടുണ്ട്; മുകേഷ്

January 4, 2024

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലത്ത് തുടക്കമായിരിക്കുകയാണ്. കലോത്സവ വേദിയില്‍ പഴയകാല ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടനും എംഎല്‍എയുമായ മുകേഷ്. പഠിക്കുന്ന സമയത്ത് ഒരുപാട് കാലം താനൊരു മത്സരാര്‍ത്ഥി ആയിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സദസില്‍ നില്‍ക്കുമ്പോഴും മത്സരാര്‍ത്ഥികളുടെ നെഞ്ചിടിപ്പാണ് കേള്‍ക്കുന്നത്. ( Kalolsavam 2024 Mukesh MLA About Participation )

ഇത്തരം മത്സരങ്ങളുടെ ആവേശമാണ് എന്നും ഓര്‍മകളിലുള്ളത്. 1980- കാലഘട്ടത്തില്‍ മിമിക്രിയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ അന്ന് വന്ന പത്രത്തില്‍ ചെറിയ ഫോട്ടോ വന്നിരുന്നു. സിനിമയില്‍ ഒരു അവസരം കിട്ടുന്നതിനായി അതും ചുരുട്ടിപിടിച്ച് നടന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍ക്കുന്നു. തിരുനക്കരയിലെ കലോത്സവത്തില്‍ പങ്കെടുത്തിരുന്നെങ്കിലും സമ്മാനം കിട്ടിയില്ലെന്ന് അദ്ദേഹം ഓര്‍ത്തു. പല മത്സരങ്ങളിലും വന്‍ പരാജയങ്ങള്‍ നേടിയിട്ടുണ്ട്. തളരാതെ മുന്നോട്ട് പോവുക തന്നെ വേണം. സമ്മാനമല്ല ജീവിതത്തെ തളച്ചിടുന്നത് പോത്സാഹനമാണ്. സമ്മാനം കിട്ടിയവരെ മാത്രമല്ല അതില്‍ മത്സരിക്കുന്നവരെയും പരിഗണിക്കണം.

കുറെകാലങ്ങള്‍ക്കു മുന്‍പ് മത്സരങ്ങളില്‍ പങ്കെടുത്തു പുരസ്‌കാരം വാങ്ങുന്നതു മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. പിന്നീട് അവര്‍ കല ഉപേക്ഷിക്കും. പക്ഷേ, ഇപ്പോള്‍ ചാനലുകളിലെല്ലാം നടക്കുന്ന ഷോകളിലൂടെയും മറ്റും പ്രൊഫഷനല്‍സിനെ നമ്മള്‍ സൃഷ്ടിക്കുന്നുണ്ട്. അത്തരത്തില്‍ പ്രൊഫഷനല്‍ കലാകാരന്മാരെ സൃഷ്ടിക്കുന്ന വേദി കൂടിയാണ് കലോത്സവം.

Read Also : ‘ഇത് പാതിവെന്ത ഗോൾഡ് ടീസർ’- ഒരുവർഷത്തിന് ശേഷം പുറത്തുവിട്ട് അൽഫോൺസ് പുത്രൻ

ഇന്ന് വലിയ നിലയിലുള്ള പല താരങ്ങളുടെയും ആദ്യ വേദികള്‍ കലോത്സവങ്ങളും മറ്റു കലാപരമായ പരിപാടികളുമാണ്. തോറ്റുപോകുന്നവര്‍ ഒന്നുമല്ലാതായി പോകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകരുത്. എന്തെങ്കിലും രീതിയില്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ കഴിയണം. കുട്ടികളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരുടെ പ്രായം അതാണ്. ചെറിയ നെഗറ്റീവുകള്‍ സംഭവിച്ചാല്‍ മതി, ഭാവിയിലെ മികച്ച പ്രതിഭയെയാരിക്കും നമുക്ക് നഷ്ടമാകുന്നത്. ഞാനും ഈ രീതികളിലൂടെയും പല സംഘര്‍ഷങ്ങളിലൂടെയും കടന്നുവന്ന ഒരാളാണെന്നും മുകേഷ് പറഞ്ഞു.

Story highlights : Kalolsavam 2024 Mukesh MLA About Participation