ഇത് കണ്ണൂരിന്റെ സ്വപ്ന സാക്ഷാത്കാരത്തി്റെ നിമിഷം..

December 9, 2018

22 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കണ്ണൂരില്‍ നിന്ന് വിമാനങ്ങൾ പറന്നു തുടങ്ങി. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നടന്നു.മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യ സര്‍വ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു . 186 കന്നിയാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കാണ് വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ് നടത്തിയത്.

കണ്ണൂരിൽ നിന്നും രാവിലെ പത്തിന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.