സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍

January 1, 2020

കേരളത്തില്‍ പ്ലാസ്റ്റിക്കുകള്‍ക്കുള്ള നിരോധനം പ്രാബല്യത്തില്‍ വന്നു. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി എതിര്‍പ്പുകള്‍ വിവിധ ഇടങ്ങളില്‍ നിന്നും ഉയര്‍ന്നെങ്കിലും പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോയില്ല.

അതേസമയം നിരോധിച്ച പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചാലും വില്‍പന നടത്തിയാലും ആദ്യ തവണ പതിനായിരം രൂപ പിഴയടക്കേണ്ടി വരും. ആവര്‍ത്തിച്ചാല്‍ ഇരുപത്തയ്യായിരം രൂപയും തുടര്‍ന്നാല്‍ അമ്പതിനായിരം രൂപയുമാണ് പിഴ.

അതേസമയം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന പ്ലാസ്റ്റിക്കുകളുടെ സ്റ്റോക്കുകള്‍ വ്യാപാരികളുടെ കൈവശം ഉണ്ടെങ്കിലും ജനുവരി 15 വരെ ഇവര്‍ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കിയിട്ടുണ്ട്.

നിരോധിച്ച പ്ലാസ്റ്റിക്കുകള്‍

*പ്ലാസ്റ്റിക് സഞ്ചികള്‍
*പ്ലാസ്റ്റിക് ഷീറ്റ്പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ
*പ്ലാസ്റ്റിക് ആവരണത്തോടു കൂടിയ പ്ലേറ്റ്, കപ്പ്, ബാഗ്, ബൗള്‍
*പ്ലാസ്റ്റിക് കുടിവെള്ള പൗച്ച്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍
*500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍
*മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍
*ഫ്‌ളെക്‌സ്, പ്ലാസ്റ്റിക് ബാനര്‍