അഞ്ചാം തവണയും സാഫിൽ മുത്തമിട്ട് പെൺപുലികൾ…

March 23, 2019

സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യൻ പെൺപുലികൾ. സാഫ് കപ്പ് ഫുട്ബോളിൽ കിരീടം ലക്ഷ്യമിട്ട് ഇന്നലെയാണ് ഇന്ത്യൻ പെൺപുലികൾ കളിക്കളത്തിൽ ഇറങ്ങിയത്. തുടർച്ചയായ അഞ്ചാം തവണയാണ് ഇതോടെ ഇന്ത്യൻ വനിതകൾ കിരീടം നേടുന്നത്. ഇന്നലെ അരങ്ങേറിയ ഫൈനലിൽ  ഇന്ത്യ നേരിട്ടത് നേപ്പാൾ പെൺപടയെയാണ്. നേപ്പാളിലെ സഹീദ് മൈതാൻ രംഗശാല സ്റ്റേഡിയത്തിൽ വച്ചാണ് കായിക പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരം അരങ്ങേറിയത്. കളിയുടെ 26ാം മിനിറ്റിൽ ഡാലിമ ചിബ്ബെറിയുടെ ഗോളിലൂടെ ഇന്ത്യ ലീഡെഡുത്തു. അധികം വൈകാതെ നേപ്പാള്‍ സമനില ഗോള്‍ നേടി. എന്നാൽ വിട്ടുകൊടുക്കാൻ തയാറല്ലാതിരുന്ന ഇന്ത്യൻ പുലികൾ രണ്ടാം പാദത്തിൽ ലീഡ് വീണ്ടെടുത്തു. ഗ്രെയ്സ് ഡാന്‍മെയുടെയും അഞ്ജു തമാങുവിന്‍റെയും ഉഗ്രന്‍ ഗോളിലൂടെയാണ് ഇന്ത്യൻ പട വിജയം നേടിയത്.

ബംഗ്ലാദേശിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. ഇന്ദുമതി കതിരേശന്റെയും ദലീമയുടെയും മനീഷയുടെയും പ്രകടനം കളിയിക്ക് കരുത്ത് പകർന്നു. ഇതുവരെയുള്ള ഒറ്റക്കളിയിലും തോൽക്കാതെയാണ് ഇന്ത്യസാഫ് കപ്പിൽ മുത്തമിട്ടത്. മൂന്ന് കളിയിൽ നാല് ഗോൾ നേടിയ ഇന്ദുമതിയാണ് ടൂർണമെന്‍റിലെ ടോപ് സ്കോറർ.

Read also‘മലയാളം ഓക്കേ നോട്ട് വെരി ടഫ്’ ഇംഗ്ലീഷ് പറഞ്ഞ് സൗബിൻ; കുമ്പളങ്ങി നൈറ്റ്‌സിന്റെ രസകരമായ ലൊക്കേഷൻ വീഡിയോ കാണാം..

ഗ്രൂപ്പ് ഘട്ടത്തിൽ മാലദ്വീപിനെ എതിരില്ലാത്ത ആറ് ഗോളിനും ശ്രീലങ്കയെ എതിരില്ലാത്ത അഞ്ച് ഗോളിനും ഇന്ത്യൻ പെൺപട തകർത്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഭുവനേശ്വറിൽ നടന്ന ടൂർണമെന്‍റിൽ ഇന്ത്യ പരാജയം രുചിച്ചിരുന്നു. നേപ്പാൾപട ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞവർഷം ഇന്ത്യയും നേപ്പാളും  ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ ഗോൾ നേടി സമനില പാലിച്ചു. എന്നാൽ ഇന്ത്യൻ പെൺപുലികൾ സാഫ് കപ്പിൽ അഞ്ചാം തവണയും മുത്തമിട്ടു. ഇതോടെ ഇന്ത്യൻ കായികലോകംത്തിന്റെ മുഴുവൻ കൈയ്യടി നേടുകയാണ് ഇന്ത്യൻ പെൺപുലികൾ.

2010-ലാണ്  സാഫ് കപ്പ് ആരംഭിച്ചത്. അന്നുമുതൽ ഇന്ന് വരെ ഇന്ത്യൻ വനിതകൾ തോൽവി അറിഞ്ഞിട്ടില്ല.