‘കൈക്കുഞ്ഞുമായി ആ അമ്മ മനസുതുറന്ന് പാടി’; കോഴിക്കോട് ബീച്ചിൽ അലയടിച്ച മധുര സുന്ദര ഗാനത്തിന്റെ ഉടമയെത്തേടി സംഗീത സംവിധായകൻ, വീഡിയോ

April 4, 2019

കോഴിക്കോട് ബീച്ചിൽ അലയടിച്ച മധുര സുന്ദര ഗാനത്തിന്റെ ഉടമയെത്തേടി മുരളി അപ്പാടത്ത് എന്ന സംഗീത സംവിധായകൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ ഗാനത്തിന്റെ ഉടമയെ കണ്ടെത്തിയ മുരളി അപ്പാടത്ത് ഈ ഗായികയ്‍ക്ക് മുന്നിൽ പുതിയ അവസരങ്ങളുടെ വാതിലും തുറന്നുകൊടുത്തു.

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിലൂടെ ഒരു യുവതി കൈകുഞ്ഞിനെയും തോളിൽ കിടത്തി കത്തിയെരിയുന്ന പകൽ ചൂടിനേയും രാത്രിയുടെ ഇരുട്ടിനെയും വകവയ്ക്കാതെ തെരുവീഥിയിലൂടെ ജീവിക്കാൻ വേണ്ടി മനോഹരമായ പാട്ടുപാടി ഭിക്ഷയാചിച്ച് നടന്നത് പലരുടെയും ഹൃദയം നുറുക്കിയ കാഴ്ചയായിരുന്നു.

വളരെ മനോഹരമായി പട്ടുപാടുന്ന ഈ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയിൽ തരംഗമായ ഈ ഗാനത്തിന്റെ ഉടമയെ അന്വേഷിച്ച് നിരവധി ആളുകളും രംഗത്തെത്തിയിരുന്നു. മ്യൂസിക് ഡയറക്ടർ മുരളി അപ്പാടത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെയും ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഒപ്പം ഈ മനോഹര ശബ്ദത്തിന് ഉടമയെ കണ്ടെത്തി തരണമെന്ന് സോഷ്യൽ മീഡിയ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Read also : ഒരു കയ്യിൽ കോഴിക്കുഞ്ഞ്, മറുകയ്യിൽ പത്ത് രൂപ; ഹൃദയം തൊട്ടൊരു കുഞ്ഞുബാലൻ…

ഉടൻ തന്നെ ഈ യുവതിയെ കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചു. ഈ മനോഹര ശബ്ദത്തിന്റെ ഉടമയ്ക്ക് അദ്ദേഹത്തിന്റെ സഹായത്തോടെ പുതിയ അവസരങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് മുരളി അപ്പാടത്ത്.

മുരളി അപ്പാടത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

കൈക്കുഞ്ഞുമായി തെരുവിൽ കേട്ട മധുര ശബ്‌ദം രണ്ടുദിവസത്തിനിള്ളിൽ കോഴിക്കോട് വച്ച് റെക്കോർഡിങ്. അവിടുന്ന് നേരെ കണ്ണൂരിലേക്ക്.. രണ്ടു വൃക്കകളും തകരാറിലായ ഒന്നിനും കഴിയാതെ ഡയാലിസിസ് മായി ജീവിതം തള്ളി നീക്കുന്ന ഒരു ഗായകനിലേക്കു രണ്ടു ഗാനങ്ങൾ, നിങ്ങളിലേക്ക് പ്രാത്ഥനകൾ.