പൗരത്വ പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ല, സെന്‍സസുമായി മാത്രം സഹകരിക്കും: കേരള സര്‍ക്കാര്‍

January 20, 2020

ദേശീയ പൗരത്വ പട്ടികയും(എന്‍ ആര്‍ സി) ജനസംഖ്യ രജിസ്റ്ററും (എന്‍ പി ആര്‍) സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരള സര്‍ക്കാര്‍. എന്നാല്‍ സെന്‍സസുമായി സഹകരിക്കുമെന്നും മന്ത്രിസഭ അറിയിച്ചു. തിരുവനന്തപുരത്തു വെച്ചു നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്‍ പി ആറുമായി സഹകരിക്കില്ലെന്ന കാര്യം കേന്ദ്ര സെന്‍സസ് കമ്മീഷ്ണറെയും സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറെയും അറിയിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.

സെന്‍സസിനൊപ്പം ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോപങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകുമെന്നും സര്‍ക്കാര്‍ ചൂണ്ടികാട്ടി. സെന്‍സസില്‍ സഹകരിക്കുമെങ്കിലും ജനന തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിങ്ങനെ പുതിയതായി ഉള്‍പ്പെടുത്തിയ രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Read more: 3000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യം, കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക നിരക്ക്: ജല അതോറിറ്റിയുടെ ശുപാര്‍ശ

പൗരത്വ നിയമ ഭേദഗതി വന്നപ്പോള്‍ തന്നെ, ദേശീയ പൗരത്വ പട്ടികയുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളും നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ പൗരത്വ പട്ടികയോടും ജനസംഖ്യ രജിസ്റ്ററിനോടും സഹകരിക്കില്ലെന്ന് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായത്.