ക്ലീനര്‍ പോലുമില്ല, കിലോമീറ്ററുകളോളം ലോഡുമായി ലോറി ഒടിക്കുന്ന യോഗിത; കൈയടിച്ച് സോഷ്യല്‍മീഡിയ

June 25, 2019

ചിലരങ്ങനാണ്, കരുത്തേറെയുള്ളവര്‍. ഒന്നിലും പതറാതെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നവര്‍. നമ്മളെവരെ പലപ്പോഴും ധീരരെന്ന് വിളിക്കുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് യോഗിതാ രഘുവംശി എന്ന ധീരവനിത. ഒരു ക്ലീനര്‍ പോലുമില്ലാതെ കിലോമീറ്ററുകളോളം ഒറ്റയ്ക്ക് ലോഡുമായി ലാറി ഓടിക്കുന്ന യോഗിതയെ ധീര എന്നല്ലാതെ എന്തുവിലിക്കാന്‍. പാലക്കാട് ബീവറേജസ് കോര്‍പറേഷന്‍ ഗോഡൗണില്‍ ലോഡുമായി എത്തുന്ന യോഗിത നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവളാണ്.

യോഗിതയുടെ ചിത്രങ്ങളും യോഗിതയെക്കുറിച്ചുള്ള കുറിപ്പുമെല്ലാം നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ ഇടം നേടയ യോഗിത ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിലൂടെ വീണ്ടം കൈയടി നേടുന്നു. സ്വയം ഉള്‍വലിയുന്ന സ്ത്രീജനങ്ങള്‍ക്കു മുമ്പില്‍ വലിയൊരു പ്രചോദനമാവുകയാണ് യോഗിതയുടെ ജീവിതം.

യോഗിതയെക്കുറിച്ചുള്ള കുറിപ്പ്

പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണില്‍ ലോഡുമായി എത്തുന്ന ഒരു ലോറി
നാട്ടുകാര്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ്. കാരണം ആ കൂറ്റന്‍ മഹീന്ദ്രാ നാവിസ്റ്റര്‍ ട്രക്ക് ഓടിക്കുന്നത് ഒരു വനിതയാണ്.

45 കാരിയായ യോഗിതരഘുവംശി. 14 ചക്രങ്ങളുള്ള ലോറിയില്‍ ക്ലീനര്‍ പോലുമില്ലാതെ 2341കിലോമീറ്റര്‍ കടന്നാണ് ആഗ്രയില്‍ നിന്നും അവര്‍ പാലക്കാട്ടെത്തുന്നത്.

വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ മാത്രം പയറ്റിയതെളിഞ്ഞ ദുര്‍ഘടമായ നിരത്തുകളിലേക്ക് ഒരു പഴയ ട്രക്കിലേറി കോമേഴ്‌സ്/നിയമ ബിരുദധാരിണി ആയ ഈ ഉത്തര്‍ പ്രദേശുകാരി എത്തിയത് 2000ലാണ്. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവിന്റെ മരണ ശേഷം,അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോള്‍,രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ജോലി തിരഞ്ഞെടുത്തു.

അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ട്രക്കോടിച്ചു….. ഏകാകിയായി! അദ്ധ്വാനിക്കാനുള്ള മനസും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടങ്കില്‍ ഈ മഹാരാജ്യത്ത് ലക്ഷോപലക്ഷം യോഗിതമാര്‍ ഉണ്ടാകും. സ്ത്രീ സമത്വം ശക്തിപ്പെടും. സ്ത്രീത്വത്തെ ആദരവോടെ കാണുന്ന നല്ല തലമുറ ഇവിടെയുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണ് യോഗിത.