‘എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു, സഹപ്രവർത്തകയായിരുന്നു’- മോനിഷയുടെ ഓർമ്മകളിൽ മനോജ് കെ ജയൻ

September 29, 2021

29 വർഷങ്ങൾക്ക് മുൻപ് ഓർമകളിലേക്ക് മറഞ്ഞ അനശ്വര കലാകാരിയായിരുന്നു മോനിഷ. 1992ൽ കരിയറിലെ വലിയ വിജയങ്ങൾ ചെറിയപ്രായത്തിനുള്ളിൽ സ്വന്തമാക്കി സജീവമാകുന്ന സമയത്താണ് കാറപകടത്തിൽ മരണമടഞ്ഞത്. ഇന്നും മോനിഷയുടെ ഓർമ്മകൾക്ക് മരണമില്ല. ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചവരും അടുപ്പം കാത്തുസൂക്ഷിച്ചിരുന്നവരുമെല്ലാം മോനിഷയുടെ ഓർമ്മകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടൻ മനോജ് കെ ജയൻ മോനിഷയെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.

‘മോനിഷ ..എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ. എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു, സഹപ്രവർത്തകയായിരുന്നു..1990-ൽ പെരുന്തച്ചനു ശേഷം “സാമഗാനം” എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു..അതിലെ ചിത്രങ്ങൾ ആണിത് ..1992 ൽ “കുടുംബസമേതത്തിൽ”അവസാനമായി കണ്ടു..യാത്ര പറഞ്ഞു’- മനോജ് കെ ജയന്റെ വാക്കുകൾ.

Read More: രസകരമായ നൃത്തപ്രകടനവുമായി ഗോകുല്‍ സുരേഷ്; പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ വിഡിയോ പങ്കുവെച്ച് ഗഗനചാരി ടീം

കരിയറിൽ തിരക്കേറിയ സമയത്തായിരുന്നു മോനിഷയുടെ മരണം. തിരുവനന്തപുരത്ത് ചിത്രീകരണം നടന്നിരുന്ന ചെപ്പടിവിദ്യ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും എറണാകുളത്തേക്ക് മടങ്ങുമ്പോഴായിരുന്നു മരണം. ‘അമ്മ ശ്രീദേവി ഉണ്ണിക്കും പരിക്ക് പറ്റിയിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മോനിഷയുടെ മരണ കാരണം.

Story highlights- manoj k jayan about monisha